2011 സെപ്റ്റംബർ 22, വ്യാഴാഴ്‌ച
അഴിമതി വിരുദ്ധ പോരാട്ടത്തിന്‍റെ ഇന്ത്യന്‍ മുഖം.....ഇമ്മാനുവല്‍.പി. അബ്രഹാം.
തന്‍റെ ദൈനന്തിന ജീവിതത്തിലെ ഓരോ കാര്യങ്ങളും അഴിമതി പൂരിതമായി മാത്രം പ്രവര്‍ത്തിക്കുന്ന പൌരന്മാര്‍ ഉള്ള ഈ സമൂഹത്തെ അഴിമതി വിമുക്തമാക്കാന്‍ സാധിക്കുമോ? അഴിമതിയുടെ കാരണങ്ങളെ കുറിച്ചുള്ള ശരിയായ അവബോധവും, അവ പൂര്‍ണ്ണമായും സമൂഹത്തില്‍ നിന്നും തുടച്ചു നീക്കാനുള്ള സന്മനസ്സുമില്ലാതെ 'അഴിമതി വിരുദ്ധ സമൂഹം ' എന്ന നേട്ടത്തില്‍ നമുക്ക് എത്തി ചേരാന്‍ സാധിക്കുകയില്ല.. അഴിമതി എന്നത് ഒരു രോഗമല്ല ..അതൊരു രോഗ ലക്ഷണമാണ്..എന്നാല്‍ നാം ചികില്സിക്കെണ്ടതോ..രോഗത്തെയും ..സമൂഹത്തിലുള്ള സാമ്പത്തികവും സാമൂഹികവുമായ അപര്യാപ്ത്തതകളുടെ ആകെത്തുകയാണ് അഴിമതി എന്നത്.. ഏതൊരു സമൂഹത്തില്‍ ഇത്തരത്തിലുള്ള മൌലിക വ്യത്യാസങ്ങള്‍ കൂടുതലുണ്ടോ, അവിടെ അഴിമതിയും കൂടുതലായിരിക്കും..
മുകളില്‍ പറഞ്ഞ അപര്യാപ്ത്തതകള്‍ ഇപ്പോഴും സമൂഹത്തില്‍ പ്രചാരത്തിലുണ്ടെങ്കില്‍, അതിനെതിരായി ഒരു നിയമം കൊണ്ടുവരുന്നത് 'അഴിമതി' എന്ന പദത്തിനെ ഉന്മൂലനം ചെയ്യുന്നതില്‍ എത്ര മാത്രം വിജയം കൈവരിക്കുമെന്ന് എനിക്ക് പറയാന്‍ സാധിക്കുന്നില്ല.. തൊഴിലില്ലായ്മ ദിനംപ്രതി വര്‍ധിക്കുന്ന, ജനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അസമാനതകള്‍ ഉച്ചസ്ഥായിയിലായ, ഭരണത്തിലുള്ള നൈര്‍മല്യത താരതമ്യേന കുറഞ്ഞ, ഉദ്യോഗസ്ഥ ഭരണത്തില്‍ നിന്നുള്ള മോചനത്തിന്റെ ഉത്തരവാദിത്വം തീരെയില്ലാത്ത, ജീവിത നിലവാരം വളരെ കുറഞ്ഞ, നമ്മുടെ ഇന്നത്തെ സമൂഹത്തില്‍ 'അഴിമതി' സ്വാഭാവികമായും ഒരു ഉപോല്‍പ്പന്നമാണ്.. പുതിയ നിയമങ്ങളിലൂടെയും, പഴയ നിയമങ്ങള്‍ക്ക് ആവശ്യമായ ഭേദഗതികള്‍ വരുത്തിയും അഴിമതിക്കെതിരെ പോരാടാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ അഴിമതിക്കെതിരെ പ്രബുധരാക്കാനും ക്രമേണ നിത്യ ജീവിതത്തില്‍ അഴിമതിയുടെ അളവ് കുറയ്ക്കാനും സാധിക്കും .. എന്നാല്‍ ഇതിനു പകരമായുള്ള ഇന്നത്തെ നീക്കങ്ങള്‍ വിവേകത്തിനല്ല വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ളവയാണ്.. ഇത്തരത്തില്‍ വളരെ അടിയുറച്ച പകയും, വിദ്വേഷവും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ നേരിയ ഹ്രസ്വദൃഷ്ടി മാത്രം കാണിച്ച് സമൂഹത്തിലെ എല്ലാ തിന്മകള്‍ക്കെതിരെയും ഈ ബില്ലുകളെ ഒറ്റമൂലിയായി പ്രസ്താവിക്കുന്നു..സമൂഹത്തിലെ ഇത്തരത്തിലുള്ള സ്ഥിതി വിശേഷം ജനങ്ങളെ ഗവണ്‍മെന്റിന്‍റെയോ, അന്ന ഹസാരെ കൂട്ടത്തിന്‍റെയോ ഒപ്പം ചേര്‍ന്ന് പ്രക്ഷോഭങ്ങള്‍ക്ക് തിരി തെളിയിക്കാന്‍ ജനങ്ങളെ ഉത്തേജിപ്പിക്കുന്നു.. ഇന്നത്തെ ജനാധിപത്യ പാര്‍ലമെന്‍റെറി ഘടനയനുസരിച്ച് നിയമനിര്‍മാണം തികച്ചും ആന്തരീകമായ ഒന്നാണ്..നിയമത്തിന്റെ ചട്ടക്കൂടുകള്‍ നിര്‍മ്മിക്കേണ്ടത് ജനപ്രധിനിധികളാണ്.. ഒരു വ്യക്തിക്കോ വ്യക്തിഗത വിഭാഗങ്ങള്‍ക്കോ പാര്‍ലമെന്റിനു മീതെ നിയമനിര്‍മ്മാണത്തിന് അവകാശമില്ല.. ഒരു പക്ഷെ നാം ഇത് സംഭവിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ 'ജനലോക്പാല്‍' പ്രശ്നത്തില്‍ സംഭവിച്ചത് പോലെ ഇത് നമ്മെ അപായപ്പെടുത്തും.. ഇത് മൂലം ക്രമേണ നമ്മുടെ കൊച്ചു ഭാരതം അരാചകത്വത്തിലെക്കും എകാധിപത്യത്തിലേക്കും ചാലിക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു....
നമ്മുടെ ഇപ്പോഴത്തെ ഗവണ്‍മെന്റ് ജനലോക്പാല്‍ ബില്ലിന്‍റെ നിയമ നിര്‍മ്മാണ ചര്‍ച്ചയിലേക്ക് പ്രതിപക്ഷ പാര്‍ട്ടിയെ ക്ഷണിക്കാഞ്ഞത് തന്നെ ഗവണ്മെന്റിന്റെ പ്രഥമ തോല്‍വിയുടെ ഉദാഹരണമാണ്.. ഹസാരെയെ പിടികൂടി ജയിലിലടച്ചതോടെ തോല്‍വിയുടെ ആക്കം വീണ്ടും കൂടി.. നയതന്ത്രജ്ഞര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യമെന്താണെന്നു വെച്ചാല്‍, യഥാര്‍ത്ഥ രാഷ്ട്രമീമാംസയാണ് തങ്ങളുടെ ലക്‌ഷ്യം എങ്കില്‍ ഭീരുത്വവും , യോഘ്യതയും നമ്മെ തോല്‍വിയിലേക്ക് നയിക്കുകയേ ഉള്ളു...ഒരു വ്യക്തിക്കോ വ്യക്തിഗത വിഭാഗങ്ങള്‍ക്കോ പാര്‍ലമെന്റിനു മീതെ നിയമനിര്‍മ്മാണത്തിന് അവകാശമില്ല.. ഒരു പക്ഷെ നാം ഇത് സംഭവിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ 'ജനലോക്പാല്‍' പ്രശ്നത്തില്‍ സംഭവിച്ചത് പോലെ ഇത് നമ്മെ അപായപ്പെടുത്തും.. ഇത് മൂലം ക്രമേണ നമ്മുടെ കൊച്ചു ഭാരതം അരാചകത്വത്തിലെക്കും എകാധിപത്യത്തിലേക്കും ചാലിക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു....
നമ്മുടെ ഇപ്പോഴത്തെ ഗവണ്‍മെന്റ് ജനലോക്പാല്‍ ബില്ലിന്‍റെ നിയമ നിര്‍മ്മാണ ചര്‍ച്ചയിലേക്ക് പ്രതിപക്ഷ പാര്‍ട്ടിയെ ക്ഷണിക്കാഞ്ഞത് തന്നെ ഗവണ്മെന്റിന്റെ പ്രഥമ തോല്‍വിയുടെ ഉദാഹരണമാണ്.. ഹസാരെയെ പിടികൂടി ജയിലിലടച്ചതോടെ തോല്‍വിയുടെ ആക്കം വീണ്ടും കൂടി.. നയതന്ത്രജ്ഞര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യമെന്താണെന്നു വെച്ചാല്‍, യഥാര്‍ത്ഥ രാഷ്ട്രമീമാംസയാണ് തങ്ങളുടെ ലക്‌ഷ്യം എങ്കില്‍ ഭീരുത്വവും , യോഘ്യതയും നമ്മെ തോല്‍വിയിലേക്ക് നയിക്കുകയേ ഉള്ളു.. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹസാരെയുടെ വാസസ്ഥലം വളയുന്നതിനു പകരം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായ സമന്വയത്തിനനുസരിച്ചു ഒരു തീരുമാനത്തിലെത്തിച്ചെരുകയും , ഒരു പൌരനും നിയമനിര്‍മ്മാണത്തില്‍ അതിര് കവിഞ്ഞ പങ്കാളിത്തത്തിന് അവകാശമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയുമാണ് വേണ്ടത്.. അളവില്‍ക്കൂടുതല്‍ പൌരസ്വാതന്ത്ര്യം ഇക്കാര്യത്തില്‍ ജനങ്ങള്‍ക് കൊടുത്താല്‍ അത് ഇന്നത്തെ പാര്‍ലമെന്‍റ്രി ജനാധിപത്യത്തെ അസ്ഥിരമാക്കും..
അവസാനമായി , പ്രക്ഷോഭകരായ എന്‍റെ സുഹൃത്തുക്കളോട് പറയുവാനുള്ളതെന്തെന്നാല്‍, ഇത്തരത്തിലുള്ള വികാഭാരിതമായ സമരരീതികളിലൂടെ കേവലം നൈമിഷികമായ മാധ്യമശ്രധ പിടിച്ചു പറ്റാം എന്നല്ലാതെ ഒരു സുപ്രധാനമായ ഫലവും കൈവരിക്കുവാന്‍ സാധിക്കുകയില്ല..തുടക്കത്തിലുള്ള ആകര്‍ഷണങ്ങള്‍ അവസാനിച്ചാല്‍ മാധ്യമങ്ങളും നിങ്ങളെ വിട്ട് പുതിയ കഥകളുടെ ശിഖരങ്ങള്‍ തേടി പോകും..ആയതിനാല്‍, നമുക്ക് വേണ്ടത് സ്ഥായിയും, ഫലപ്രദവും, വിവേചനവൈഭവവുമുള്ള സമരഘട്ടങ്ങളാണ്.. അവയിലൂടെ ജനലക്ഷങ്ങളെ വിജ്ഞാനസമ്പന്നരാക്കാനും, അഴിമതി എന്ന തിന്‍മയെ വേരോടെ പിഴുതെടുക്കാനും, നവീകരണ തന്ത്രങ്ങളെക്കുറിച് ഗവണ്മെന്റിനെ ബോധിപ്പിക്കുവാനും സാധിക്കും.. തികഞ്ഞ ക്ഷമയോടും, സഹിഷ്ണുതയോടും കൂടി നാം ഇത് കൈകാര്യം ചെയ്യുകയാനെകില്‍ വിജയം സുനിശ്ചിതമാണ്..അല്ലാത്ത പക്ഷം ഉണ്ടാകാവുന്ന അനന്തരഫലങ്ങളെക്കുറിച്ച് എനിക്ക് ഒന്നും പറയുവാന്‍ സാധിക്കുന്നില്ല ...
"അക്ഷര സമര്‍പ്പണം "
അക്ഷരങ്ങള്‍ കൊണ്ട് അഗ്നി പടര്‍ത്തുകയും വാക്കുകള്‍ കൊണ്ട്
പേമാരി വര്‍ഷിപ്പിക്കുകയും ചെയ്ത മലയാണ്‍മയിലെ എല്ലാ മഹാരഥന്മാര്ക്കും ഈ "അക്ഷര സമര്‍പ്പണം .
സുഹൃത്തുക്കളെ . .. .........ഒന്നിത് വഴി വരൂ........ഒരു നിമിഷം............
പ്രിയരേ............ഇങ്ങിനെ ഒന്ന് ചില ചിരകാലാഭിലഷങ്ങളിലൊന്നായിരുന്നു.
എന്‍റെ സുഹൃത്ത് വലയത്തില്‍ കഴിവും "സിദ്ധി" യുമുള്ളവര്‍ ധാരാളമുണ്ട് .നമ്മുടെ
ഭാഷയ്ക്ക് മുതല്‍ കൂട്ടാവും വിധം....അവരേയും,നിങ്ങളേവരെയും സ്നേഹത്തിന്‍റെ സ്വാതന്ത്ര്യത്തില്‍
ഈ വേദിയിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു...........
അക്ഷരാര്‍പ്പണ ഹേതു..............
പുകള്‍ പെറ്റ പൊന്നാനിയുടെ പ്രാന്ത പ്രദേശത്താണ് ജനനം.രക്തത്തില്‍ വായനയോടുള്ള തൃഷ്ണ അങ്ങനെ വന്നതാവാം.പിതാവ് ദീര്‍ഘ കാല പ്രവാസിയും അക്ഷര ജ്ഞാനിയുമായിരുന്നു.മാതാവകട്ടെ,സ്കൂള്‍ മദ്രസ്സ
അധ്യാപക പുത്രി ആയിരുന്നതിനാല്‍ 5 തരംവരെ പഠിച്ചിരുന്നു.അതുകൊണ്ട് തന്നെ നിസ്കാരപ്പായിലിരുന്നു ധാരാളം സോദ്ദേശ കഥകള്‍ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങിയ കാലത്ത്
തന്നെ കഥകളും വായിച്ചു തുടങ്ങിയിരിക്കണം.ഖസസുല്‍ അംബിയ , ഉമറയ്യാര്‍ കഥകള്‍, ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍ ,ബദര്‍ മാല ,തുടങ്ങിയ മലയാളത്തിലും അറബി മലയാളത്തിലുമുള്ള മിക്ക പുസ്തകങ്ങളും
വീട്ടില്‍ തന്നെ ഉണ്ടായിരുന്നു ,മൂത്ത സഹോദരന്‍ ഇന്നും തുടരുന്ന അദ്ദേഹത്തിന്‍റെ പ്രവാസം പോലെ തന്നെ അതിരില്ലാത്ത വായനയും..!പ്രവാസിയുടെ മക്കളും പ്രവാസികള്‍ എന്ന ചക്രത്തിന്‍റെ ഭാഗമായെങ്കിലും ,വായന നാനാ ദിശയിലേക്കും പരന്നൊഴുകി.മുട്ടത്തു വര്‍ക്കിയും,കാനവും,കോട്ടയം പുഷ്പനാഥും,രുചിയില്‍ എരിവും പുളിയും പകര്‍ന്നെങ്കില്‍,ദേവും,ബഷീറും,എംടി ,തകഴി,മുതല്‍ പേര്‍ കാണിച്ചു തന്നത് ജീവിതത്തിന്‍റെ സമാന്തര സമസ്യകളാണ്.വിജയന്‍ വേറിട്ടഒരു തലത്തിലേക്കാണ്നയിച്ചത്. പിറകേവന്നവര്‍ അരക്ഷിതരുടെയും,അസംത്രിപ്തരുടെഗാഥ യാണെഴുതിയത് .അതിന്നും പിറകിലായി ഇന്നിന്റെ സാന്നിദ്ധ്യങ്ങള്‍ ,സത്യവും മിത്തും പാരമ്പര്യവും ഇഴ ചേര്‍ത്ത് വിസ്മയം തീര്‍ക്കുന്നു.അവിടെ യാണ് സുഹൃത്തുക്കളെ നിങ്ങളുടെ പ്രസക്തി.വരൂ, നിങ്ങളുടെ ഉള്ളിലെ ജ്വാല അക്ഷരങ്ങളും ,വാക്കുകളുമായി ഈ വേദിയില്‍ പെയ്തിറങ്ങട്ടെ !!!നാളെ പിറകിലാക്കാന്‍ ഇന്നലെ കളില്‍ നിങ്ങളുടെയും സാന്ന്നിദ്ധ്യം ഉറപ്പു വരുത്തൂ.നന്മ വരട്ടെ.....ആശംസകളോടെ..........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ