2012 ഫെബ്രുവരി 12, ഞായറാഴ്‌ച

നിലപാടുകള്‍,ഇടപെടലുകള്‍ .എഡിറ്റര്‍ :ടി.ഷൈന്‍

ചോ:തൊഴിലാളികളില്‍ നിന്ന് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അകന്നു കൊണ്ടിരിക്കുന്നു വെന്ന"പുഉളി പുലികളും വെള്ളി നക്ഷത്രങ്ങളും എന്ന നോവലിലെ കഥാ പാത്രത്തിന്‍റെ അഭിപ്രായം തന്നെ യാണോ നോവലിസ്ടിനും? ഉ:തീര്‍ച്ച യായും.തൊഴിലാളികള്‍ക്ക് വേണ്ടി ഒരു സൈന്യവും ഇത് വരെ മാര്‍ച് നടത്തിയിട്ടില്ല.വിപ്ലവം തൊഴിലാളികളുടെ ഉന്നമനത്തിന്ന് വേണ്ടി യാണന്ന്- തെറ്റിദ്ധരി പ്പിച്ച് അവരെ കുരുതി കൊടുക്കുക യാണ് ചെയ്യുന്നത്.എല്ലാ പാര്‍ടി കളും അവയുടെ അണികളെ രക്ത സാക്ഷികളാ ക്കു വാനാണ് ആഗ്രഹിക്കുന്നത്.തങ്ങളുടെ പദവികള്‍ നില നിറു ത്തുന്നതിന്നായി നേതാക്കള്‍ അണികളില്‍ ഒരുതരം ഭൂതാവേശം നടത്തി അവരെ നാശത്തിലേക്ക് തള്ളി വിടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ വ്യവ സ്ഥാപിത ചട്ടക്കൂടില്‍ വ്യക്തി സ്വാതന്ത്ര്യ തിന്നു ഒട്ടും തന്നെ പ്രസക്തിയില്ല.ഹ്യുമനിസ്റ്റ്ചിന്താഗതിയും മാര്‍ ക്സിസവും തമ്മിലുള്ള പ്രധാന വ്യത്യാസം അത് തന്നെ യാണ്.ഹ്യുമനിസ്റ്റ് ചിന്താ ഗതിയില്‍ വ്യക്തി യാണ് എല്ലാറ്റിലും വലുത്.മാര്‍ ക്സിസ്റ്റ് ചിന്താ ഗതിയില്‍ പാര്‍ട്ടിയാണ് മറ്റെന്തിനെക്കാളും പ്രധാനം.അഭിപ്രായ രൂപീ കരണ ത്തിനു ഇടങ്ങള്‍ നഷ്ട മാവുമ്പോള്‍ -വ്യക്തി സ്വാതന്ത്ര്യം നിരാ കരിക്ക പ്പെടുമ്പോള്‍ കാല ക്രമ ത്തില്‍ ചിന്താ പര മായ മുരടിപ്പ് സംഭവിക്കാം.എല്ലാം തീറെഴുതി നല്‍കുമ്പോള്‍ ചര്‍ച്ചയ്ക്കുള്ള ഭൂമിക യ്ക്ക് വേണ്ടി മുറവിളി കൂട്ടിയിട്ടു കാര്യ മില്ല.പ്രസ്ഥാന ങ്ങളുടെ ഇടുങ്ങിയ ചട്ട കൂട് കള്‍ ക്കുള്ളില്‍ നിന്ന് വ്യക്തി സ്വതന്ത്രനാ വേണ്ടതുണ്ട്.വ്യക്തിയെ മാറ്റി നിറുത്തി ക്കൊണ്ട് ഒരു പ്രസ്ഥാന തിന്നും മുന്നോട്ടു പോകാനാവില്ല. (ശ്രീ.ടി.ഷൈന്‍ എഡിറ്റ്‌ ചെയ്ത നിലപാടുകള്‍ ഇടപെടലുകള്‍ എന്ന പുസ്തകത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ ശ്രീ.സി.രാധാകൃഷ്ണന്‍ ഷൈനുമായുള്ള അഭി മുഖത്തില്‍ പറഞ്ഞത്.)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"അക്ഷര സമര്‍പ്പണം "

ഇത് തീര്‍ച്ചയായും പൂര്‍വ സൂരികള്‍ക്കുള്ള ഒരു അര്‍ച്ചന യാണ് .
അക്ഷരങ്ങള്‍ കൊണ്ട് അഗ്നി പടര്‍ത്തുകയും വാക്കുകള്‍ കൊണ്ട്
പേമാരി വര്‍ഷിപ്പിക്കുകയും ചെയ്ത മലയാണ്‍മയിലെ എല്ലാ മഹാരഥന്‍
മാര്‍ക്കും ഈ "അക്ഷര സമര്‍പ്പണം .

സുഹൃത്തുക്കളെ . .. .........ഒന്നിത് വഴി വരൂ........ഒരു നിമിഷം............

പ്രിയരേ............ഇങ്ങിനെ ഒന്ന് ചില ചിരകാലാഭിലഷങ്ങളിലൊന്നായിരുന്നു.

എന്‍റെ സുഹൃത്ത് വലയത്തില്‍ കഴിവും "സിദ്ധി" യുമുള്ളവര്‍ ധാരാളമുണ്ട് .നമ്മുടെ

ഭാഷയ്ക്ക്‌ മുതല്‍ കൂട്ടാവും വിധം....അവരേയും,നിങ്ങളേവരെയും സ്നേഹത്തിന്‍റെ സ്വാതന്ത്ര്യത്തില്‍

ഈ വേദിയിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു...........

അക്ഷരാര്‍പ്പണ ഹേതു..............

പുകള്‍ പെറ്റ പൊന്നാനിയുടെ പ്രാന്ത പ്രദേശത്താണ് ജനനം.രക്തത്തില്‍ വായനയോടുള്ള തൃഷ്ണ അങ്ങനെ വന്നതാവാം.പിതാവ് ദീര്‍ഘ കാല പ്രവാസിയും അക്ഷര ജ്ഞാനിയുമായിരുന്നു.മാതാവകട്ടെ,സ്കൂള്‍ മദ്രസ്സ

അധ്യാപക പുത്രി ആയിരുന്നതിനാല്‍ 5 തരംവരെ പഠിച്ചിരുന്നു.അതുകൊണ്ട് തന്നെ നിസ്കാരപ്പായിലിരുന്നു ധാരാളം സോദ്ദേശ കഥകള്‍ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങിയ കാലത്ത്

തന്നെ കഥകളും വായിച്ചു തുടങ്ങിയിരിക്കണം.ഖസസുല്‍ അംബിയ , ഉമറയ്യാര്‍ കഥകള്‍, ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍ ,ബദര്‍ മാല ,തുടങ്ങിയ മലയാളത്തിലും അറബി മലയാളത്തിലുമുള്ള മിക്ക പുസ്തകങ്ങളും

വീട്ടില്‍ തന്നെ ഉണ്ടായിരുന്നു ,മൂത്ത സഹോദരന്‍ ഇന്നും തുടരുന്ന അദ്ദേഹത്തിന്‍റെ പ്രവാസം പോലെ തന്നെ അതിരില്ലാത്ത വായനയും..!പ്രവാസിയുടെ മക്കളും പ്രവാസികള്‍ എന്ന ചക്രത്തിന്‍റെ ഭാഗമായെങ്കിലും ,വായന നാനാ ദിശയിലേക്കും പരന്നൊഴുകി.മുട്ടത്തു വര്‍ക്കിയും,കാനവും,കോട്ടയം പുഷ്പനാഥും,രുചിയില്‍ എരിവും പുളിയും പകര്‍ന്നെങ്കില്‍,ദേവും,ബഷീറും,എംടി ,തകഴി,മുതല്‍ പേര്‍ കാണിച്ചു തന്നത് ജീവിതത്തിന്‍റെ സമാന്തര സമസ്യകളാണ്.വിജയന്‍ വേറിട്ടഒരു തലത്തിലേക്കാണ്നയിച്ചത്. പിറകേവന്നവര്‍ അരക്ഷിതരുടെയും,അസംത്രിപ്തരുടെഗാഥ യാണെഴുതിയത് .അതിന്നും പിറകിലായി ഇന്നിന്റെ സാന്നിദ്ധ്യങ്ങള്‍ ,സത്യവും മിത്തും പാരമ്പര്യവും ഇഴ ചേര്‍ത്ത് വിസ്മയം തീര്‍ക്കുന്നു.അവിടെ യാണ് സുഹൃത്തുക്കളെ നിങ്ങളുടെ പ്രസക്തി.വരൂ, നിങ്ങളുടെ ഉള്ളിലെ ജ്വാല അക്ഷരങ്ങളും ,വാക്കുകളുമായി ഈ വേദിയില്‍ പെയ്തിറങ്ങട്ടെ !!!നാളെ പിറകിലാക്കാന്‍ ഇന്നലെ കളില്‍ നിങ്ങളുടെയും സാന്ന്നിദ്ധ്യം ഉറപ്പു വരുത്തൂ.നന്മ വരട്ടെ.....ആശംസകളോടെ..........